2015 ഡിസംബർ 25, വെള്ളിയാഴ്‌ച

ആധ്യാത്മിക പഠനം --ഇരുപത്തി മൂന്നാം ദിവസം








ആധ്യാത്മിക പഠനം --ഇരുപത്തി മൂന്നാം ദിവസം -
************************************************************************************
ഇരുപത്തി നാല് ഗുരുക്കന്മാര്‍ --8--പെരുമ്പാമ്പ്‌
*****************************************************************
ഭക്ഷണത്തിനു വേണ്ടി സഞ്ചരിക്കില്ല --സഞ്ചരിക്കുന്ന വഴിയില്‍ കിട്ടുന്നത് ഭക്ഷിക്കും --ഇതില്‍ നിന്ന് നമുക്ക് കിട്ടുവാനുള്ളത് വേറെ ആരും കൊണ്ട് പോകില്ലെന്നും കിട്ടാനുള്ളത് കിട്ടേണ്ട സമയത്ത് കിട്ടും എന്നും മനസ്സിലാക്കി പിന്നെ കിട്ടുന്നതെന്തും ഗുണ ദോഷ ങ്ങള്‍ ചിന്തിക്കാതെ സ്വീകരിച്ചാല്‍ ആപത്തും സംഭവിക്കും --ഇത്രയും കാര്യം പെരുംബാമ്പില്‍ നിന്നും പഠിച്ചു --അതിനാല്‍ പെരുമ്പാമ്പും ഗുരുതന്നെ --ഇഇയിടെ ഒരു മുള്ളന്‍ പന്നിയെ തിന്ന പെരുമ്പാമ്പ്‌ ചത്ത വിവരം പത്രത്തില്‍ ഉണ്ടായിരുന്നത് ഓര്‍ക്കുമല്ലോ 
************************************************************************************
9--പാമ്പ് 
************
സ്വന്തമായി ഒരു മാളം ഇല്ല --കിട്ടുന്ന മാളത്തില്‍ വസിക്കും --ഇതിനെ തെറ്റായ സന്ദേശം ചില ഗ്രന്ഥങ്ങള്‍ തരുന്നു --സ്വന്തമായി ഒന്നും ഇല്ലാതെ മറ്റൊരാളെ ആശ്രയിച്ചു കഴിയ ണം എന്നാ ഒരു വിവരം ആണ് ചില ഗ്രന്ഥങ്ങള്‍ നല്‍കുന്നത് --അത് ധര്‍മ്മ വിരുദ്ധം ആണ് --പാമ്പില്‍ നിന്നും പഠിക്കേണ്ടത് -- ഒന്നും സ്വന്തമായി സ്വീകരിക്കരുത് --കിട്ടുന്ന സ്ഥലത്ത് വസിക്കുക --വലിയ മോഹങ്ങള്‍ കൊണ്ട് മണിമാളിക തീര്‍ക്കരുത്‌ --കാരണം ഉറക്കത്തിനു മണിമാളിക എന്നോ പീടിക തിണ്ണ്‍ എന്നോ ഇല്ല ഉറക്കം വരും ഉറങ്ങും അത് എവിടെ ആയാലും അതിനാല്‍ വലിയ സുഖ സൌകര്യങ്ങള്‍ ഉറങ്ങുന്നതിനായി ഒരുക്കെണ്ടാതില്ല എന്ന് പാമ്പില്‍ നിന്നും 
പഠിക്കുന്നു അതിനാല്‍ പാമ്പും ഗുരു തന്നെ

ഭഗവദ് ഗീതാ പഠനം --നാല്‍പ്പത്തി ഒന്‍പതാം ദിവസം







ഭഗവദ് ഗീതാ പഠനം --നാല്‍പ്പത്തി ഒന്‍പതാം ദിവസം - 

**********************************************************************************************
*അധ്യായം --2 --ശ്ലോകം --4
***********************************************
കഥം ഭീഷ്മമഹം സംഖ്യേ ദ്രോണം ച മധു സൂദന
ഇഷുഭി:പ്രതി യോല്സ്യാമി പൂജാര്‍ ഹാ വരി സൂദന

അര്‍ഥം ----അല്ലയോ മധു സൂദന,ഭീഷ്മരേയും,ദ്രോണരേയും യുധ്ധത്തില്‍ ഞാന്‍ അമ്പുകളെ കൊണ്ട് എങ്ങിനെ തിരിച്ചു യുദ്ധം ചെയ്യും? അല്ലയോ ശത്രു സൂദന അവര്‍ രണ്ടു പേരും പൂജാര്‍ ഹരാണ്
വിശദീകരണം 
*******************
ഭഗവാന്‍റെ ഒരു വാക്ക് കൊണ്ട് തന്നെ അര്‍ജുനനില്‍ വന്ന മാറ്റം ഇവിടെ പ്രകടമാണ്.ഇതുവരെ സ്വ ജനങ്ങളുടെ കാര്യത്തില്‍ വിഷമിച്ച അര്‍ജുനന്‍ അത് ഭഗവാന്‍ നിഷേധിച്ചപ്പോള്‍ ഭീഷ്മരുടെയും ദ്രോണരുടെയും കാര്യമാണ് ഇപ്പോള്‍ പറയുന്നത് ഓരോന്നും ഭഗവാന്‍ തള്ളിക്കലയുമ്പോള്‍ തുടര്‍ച്ചയായി വരുന്ന സംശയങ്ങളാണ് ഇനി.ഭഗവാനെ ഉദ്ദേശിച്ചു രണ്ടു വാക്കുകള്‍ ഇവിടെ അര്‍ജുനന്‍ പറഞ്ഞു ഒന്ന് മധു സൂദന,രണ്ടു അരി സൂദനാ.-മധു എന്ന അസുരനെ നിഗ്രഹിച്ചവാന്‍ --മധു സൂദനന്‍ --ശത്രുക്കളെ വധിക്കുന്നവ്ന്‍ അരി സൂദനന്‍ .പിന്നെ എങ്ങിനെയാണ് തിരിച്ചു അസ്ത്രം അയക്കുന്നത് എന്ന് പറയുമ്പോള്‍ തന്നെ ആദ്യം ഞാനായിട്ട് അയക്കില്ലെന്നും തിരിച്ചു എങ്ങിനെ അയക്കും?എന്നും ആണ് അര്‍ജ്ജുനന്‍ പറയുന്നത് അതിനു കാരണം അവര്‍ പൂജാര്‍ഹര്‍ ആണ് എന്നുള്ളതുമാണ്.വാക്കാല്‍ പോലും അവരോടു എതിര്‍ക്കാന്‍ പാടില്ല അങ്ങിനെ ഇരിക്കെ അസ്ത്രം കൊണ്ട് എങ്ങിനെ എതിര്‍ക്കും? ഇതാണ് അര്‍ജ്ജുനന്റെ ഇപ്പോളത്തെ പ്രശ്നം

2015 ഡിസംബർ 23, ബുധനാഴ്‌ച

ഭഗവദ് ഗീതാ പഠനം --നാല്‍പ്പത്തി എട്ടാം ദിവസം






ഭഗവദ് ഗീതാ പഠനം --നാല്‍പ്പത്തി എട്ടാം ദിവസം



അദ്ധ്യായം--2----ശ്ലോകം --2 ,3




**************************************
കുതസ്ത്വാ കശ്മല മിദം വിഷമേ സമുപസ്ഥിതം 
അനാര്യ ജുഷ്ട മസ്വര്‍ഗ്യം അകീര്ത്തികര മര്ജ്ജുന
ശ്ലോകം --3 
***************
ക്ലൈബ്യം മാ സ്മ ഗമ പാര്‍ത്ഥ 
നൈതതത്വയ്യ്യുപപദ്യതേ 
ക്ഷുദ്രം ഹൃദയ ദൌര്‍ബല്യം 
ത്യ ക്തോത്തി ഷ്ഠ പരന്തപ

 അര്‍ത്ഥം  --അല്ലയോ അര്‍ജ്ജുന,,വളരെ ശ്രദ്ധയോടെ വര്‍ത്തിക്കേണ്ട ഒരു ഘട്ടത്തില്‍ ഇരിക്കുന്ന നിനക്ക് ശ്രേഷ്ടന്മാര്‍ക്ക് യോജിക്കാത്ത തും സ്വര്‍ഗ്ഗ ഹേതു അല്ലാത്തതും കീര്‍ത്തി നഷ്ടപ്പെടുന്നതും ആയ ഈ കശ്മല ഭാവം എവിടെ നിന്നാണ് വന്നത്?നീ ഒരു നപുംസകത്തിന്റെ ഭാവം പ്രാപിക്കരുത്‌. ഹേ പാര്‍ത്ഥ,നിനക്ക് ഇത് തീരെ യോജിക്കുന്നില്ല.അല്ലയോ പരന്തപ,വളര ക്ഷുദ്രമായ ഹൃദയ ദൌര്‍ബല്യത്തെ ഉപേക്ഷിച്ചു എഴുന്നേല്‍ക്കു
വിശദീകരണം 
*******************
ഭഗവദ് ഗീത ആരംഭിക്കുന്നത് രണ്ടാം അദ്ധ്യായത്തിലെ രണ്ടാം ശ്ലോകം മുതല്‍ക്കു ആണ്.ഇതല്ല എന്നൊരു വാദം ഉണ്ട് .എന്നാല്‍ കൂടുതല്‍ നമ്മള്‍ ആധികാരികമായി എടുക്കേണ്ട ഗുരുക്കന്മാര്‍ എല്ലാം ഇതിലൂടെ ആണ് ഗീത ആരംഭിക്കുന്നത് എന്നാണു. അപ്പോള്‍ ഇത് തന്നെ നമുക്ക് സ്വീകാര്യം .കാരണം ഭഗവാന്റെ വാണി രണ്ടാം അധ്യാത്ത്തിലെ രണ്ടാം ശ്ലോകം മുതല്‍ ആണ് തുടങ്ങുന്നത് .--ഇവിടെ നിനക്ക് യോജിക്കാത്ത എന്ന് പറഞ്ഞതിന് ശേഷം കശ്മലഭാവം എന്ന് പറഞ്ഞിരിക്കുന്നു.അപ്പോള്‍ ഈ ഭാവം നിന്റെ അല്ലെന്നും ഏതോ ഒരു കശ്മല ന്‍റെ ഭാവം ആണെന്നും വരുന്നു. ചുരുക്കി പറഞ്ഞാല്‍ വേറെ ഒരാളുടെ പ്രേരണ ആണ് ഇതിനു പിന്നില്‍ എന്ന ഒരു ധ്വനി ഉണ്ട് --ഇവിടെ കശ്മലന്‍ എന്ന് പ്രയോഗിച്ചത് --ആവശ്യം വരുമ്പോള്‍ ഔചിത്യം നോക്കാതെ പെരുമാറു ന്നവ്ന്‍ എന്ന അര്‍ത്ഥത്തില്‍ ആണ്.ശരിക്കും അര്‍ജുനന്റെ ഉള്ളിലേക്ക് തുളഞ്ഞു കയറുന്ന വാക്കുകള്‍ ആണ് ഈ രണ്ടു ശ്ലോകങ്ങളിലൂടെ നമുക്ക് കാണാന്‍ കഴിയുന്നത്‌ .ഗുരു സ്ഥാനത്ത്  നില്‍ക്കുന്ന ഭഗവാന്റെ മുന്നില്‍ നില്‍ക്കുന്ന അര്‍ജുനന്റെ ശിഷ്യഭാവത്തെ ഉണര്‍ത്താന്‍ ഉള്ള വചനങ്ങളാണ് ഈ രണ്ടു ശ്ലോകങ്ങള്‍ ഇതിനും ശേഷം ആണ് അര്‍ജുനന്‍ ശിഷ്യ ഭാവത്തിലേക്ക് എത്തുന്നത് .സ്വന്തം ധര്‍മ്മം നടത്തുന്നതില്‍ വിമുഖത കാണിച്ചു അത്യന്തം മമതാ ബന്ധം ആ വേശിക്കപ്പെട്ടു ക്ഷാത്രവീര്യം എല്ലാം നഷ്ടപ്പെട്ടു നിറ കണ്ണുകളോടെ നില്‍ക്കുമ്പോള്‍ ആണ് ഹേ അര്‍ജുന എവിടെ നിന്നാണ് ഈ കശ്മല ഭാവം വന്നത് എന്ന് ഭഗവാന്‍ ചോദിക്കുന്നത് യുദ്ധ രംഗത്ത് ആണ് അര്‍ജുനന്‍ ഉള്ളത് വളരെ ദുര്‍ഘടാവസ്ഥ ആണ് യുദ്ധ രംഗത്ത് ഉള്ളത്.അപ്പോളാണ് അര്‍ജുനന്റെ ഈ ഭാവമാറ്റം --തുടരും

2015 ഡിസംബർ 21, തിങ്കളാഴ്‌ച

ഭഗവദ് ഗീതാ പഠനം --നാല്‍പ്പത്തി ഏഴാം ദിവസം









ഭഗവദ് ഗീതാ പഠനം --നാല്‍പ്പത്തി എഴാം ദിവസം --

***************************************************************************************
രണ്ടാം അധ്യായം --ശ്ലോകം --1
*********************************************സഞ്ജയ ഉവാച 
തം ത ഥാ ക്രിപയാവിഷ്ടം 
അശ്രു പൂര്‍ണ്ണാ കുലെക്ഷ്ണം 
വിഷീദന്ത മിദംവാക്യം 
ഉവാച മധു സൂദന:

അര്‍ഥം --അപ്രകാരം കൃപയാല്‍ ആവേശി ക്കപ്പെട്ട,കണ്ണുനീര്‍ നിറഞ്ഞു കലങ്ങിയ വനായ വിഷാദിചിരിക്കുന്നവനായ അര്‍ജുനനോടു മധു സൂദനന്‍ ഇപ്രകാരം ഉള്ള വാക്യത്തെ പറഞ്ഞു
വിശദീകരണം 
*******************
ദിവ്യദൃഷ്ടി വ്യാസനാല്‍ ലഭിച്ച സഞ്ജയന്‍ ധൃതരാഷ്ട്ര്‍ക്ക് ആയിക്കൊണ്ട്‌ തുടരുന്നു.ഒരുപാട് കാര്യങ്ങള്‍ ന്യായീകരിച്ചു സംസാരിച്ചതിന് ശേഷം നിറഞ്ഞ കണ്ണുകളോടെ ഇരിക്കുന്ന അര്‍ജുനനോടു ഭഗവാന്‍ ഇപ്രകാരം പറഞ്ഞു എന്ന് പറഞ്ഞു പിന്നെ ഭഗവാന്‍ പറഞ്ഞ കാര്യം ആണ് പറയുന്നത് .ഇവിടെ എല്ലാം ശ്രദ്ധയോടെ കേട്ടിരുന്ന ശ്രീകൃഷ്ണന്‍ അര്‍ജുനന്റെ അവസ്ഥയും അതിനുള്ള കാരണവും വ്യക്തമായി മനസ്സിലാക്കിയതിനു ശേഷം ആണ് പ്രതികരിക്കുന്നത്. സാധാരണ ഗതിയില്‍ അര്‍ജുനനില്‍ നിന്ന് ഇത്തരം വചനങ്ങള്‍ ഉണ്ടാകില്ല. ധൃത രാഷ്ട്രരുടെ രഹസ്യമായ കത്ത് ആണ് ഈ ഭാവ മാറ്റത്തിന് കാരണം എന്ന് ഭഗവാന് അറിയാം. അതിനാല്‍ ഈ വിഷാദത്തെ നിര്‍മ്മാര്‍ജ്ജ്നം ചെയ്യുവാന്‍ കഴിയും എന്ന് ഭഗവാന് ഉറപ്പും ഉണ്ട് കാരണം ഇപ്പോള്‍ പറഞ്ഞത് അര്‍ജുനന്‍ ആണെങ്കിലും അതൊക്കെ ധൃതരാഷ്ട്ര രുടെ വാക്യങ്ങളും ചിന്തകളും ആണ് --ഇത് കൂടി നമ്മള്‍ കണക്കില്‍ എടുത്തില്ലെങ്കില്‍ അര്‍ജുനന്‍ എന്നാ കഥാ പാത്രത്തെ നമുക്ക് ശരിക്കും മനസ്സിലാക്കുവാന്‍ കഴിയില്ല.മഹാഭാരതത്തില്‍ ഉള്ള ഈ കാര്യം ഗീതയില്‍ ഇല്ലല്ലോ എന്ന് പലരും ചോദിച്ചേക്കാം ഗീത ഉദ്ഭാവിക്കാന്‍ ഉള്ള കാരണവും സാഹചര്യവും വ്യക്തമായി മനസ്സിലാക്കണം .വളരെ ഹൃദയഹാരി ആയ വാക്കുകള്‍ കേട്ടു ഒരു ദീര്ഘ്ഘമായ വിശദമായ ഒരു മനനത്തിനു അര്‍ജുനന്‍ തെയ്യാര്‍ ആയിട്ടില്ല.കഴിഞ്ഞ കാല സംഭവങ്ങള്‍ ഒന്ന് തിരിഞ്ഞു നോക്കാനും അര്‍ജുനന്‍ മുതിര്‍ന്നില്ല. അങ്ങിനെ ചെയ്തിരുന്നു വെങ്കില്‍ ഇത്തരം വാക്കുകള്‍ ആയിരിക്കില്ല അര്‍ജുനനില്‍ നിന്ന് വരിക അതിനാല്‍ തന്നെ ധൃത രാഷ്ടരുടെ ആ കത്തിന്‍റെ പ്രസക്തി മറന്നു കൊണ്ട് ഗീതയെ സമീപിക്കാനും കഴിയില്ല --ചിന്തിക്കുക

ആധ്യാത്മിക പഠനം --ഇരുപത്തി രണ്ടാം ദിവസം










**********************************************************************************

ഇരുപത്തി നാല് ഗുരുക്കന്മാര്‍--6--ബാലന്‍ 
*******************************************************
ഒരു കൊച്ചു കുട്ടിയെ സംബന്ധിചിടത്ത്ലം മാനം അഭിമാനം ദേഹാഭിമാനം എന്നിവയൊന്നും അറിയില്ല--അവന്‍ സത്യം തുറന്നു പറയും --നിഷ്കളങ്കം ആയിരിക്കും --ഒരു അനുഭവം പറയാം ഒരു എല്‍ പി സ്കൂളിന്റെ അടുത്തുള്ള കടയില്‍ ഇന്റര്‍വെല്‍ സമയത്ത് വലിയ തിരക്ക്--പലരും നാളെ തരാം എന്നും പറഞ്ഞു സാധനം വാങ്ങിക്കൊണ്ടു പോകുന്നു --ഞാന്‍ ചോദിച്ചു കടം വാങ്ങിയ കുട്ടികളെ അറിയുമോ? കടക്കാരന്‍ പറഞ്ഞു --ഇല്ല --അപ്പോള്‍ ഇനി അതിന്റെ ഒക്കെ പണമോ?-- അവര്‍ കൃത്യമായി ഇന്നലെ വാങ്ങിയതിന്റെ പണം കൊണ്ട് വന്നു തരും ഉറപ്പു --പിന്നെ ഒരു പഴം ചൊല്ലും --പിള്ളമനസ്സില്‍ കള്ളമില്ല --അപ്പോള്‍ കുട്ടിയെ പോലെ നിഷ്കളങ്കവും സത്യസന്ധനും ആയിരിക്കണം-- അതിനാല്‍ ബാലനും എന്റെ ഗുരുവാണ് --
7--ഭൂമി --




**********
എന്ത് തന്നെ സംഭവിച്ചാലും സ്വ പഥത്തില്‍ നിന്നും വ്യതിചലിക്കില്ല --ക്ഷമയുടെ പര്യായം --അപ്പോള്‍ ക്ഷമ എന്ത് എന്ന് ഭൂമിയില്‍ നിന്ന് പഠിച്ചതിനാല്‍ ഭൂമിയും എന്റെ ഗുരുവാകുന്നു 
********************************************************************************

2015 ഡിസംബർ 20, ഞായറാഴ്‌ച

ആദ്ധ്യാത്മിക പഠനം --ഇരുപത്തി ഒന്നാം ദിവസം







ആധ്യാത്മിക പഠനം ----ഇരുപത്തി ഒന്നാം ദിവസം --27/6/2015
***********************************************************************************
ഇരുപത്തി നാല് ഗുരുക്കന്മാര്‍ --4,വണ്ട്‌ 
*****************************************************
ഒരു പുഷ്പത്ത്തിലെ സാരത്തെ മാത്രം വണ്ട് സ്വീകരിക്കുന്നു --അത് പോലെ ഏതൊരു കഥകളിലെയും സാരത്തെ മാത്രം സ്വീകരിക്കുന്നവന്‍ ആകണം --എന്നാല്‍ താമര ഇതളില്‍ കിടന്നു ഉരു കൂട്ടി നശിക്കയും അരുത് -- കൂമ്പുന്ന പുഷ്പത്തിനുള്ളില്‍ പെട്ട് വണ്ട്‌ ചത്തു പോകുന്നു--അത് പോലെ വിഷയത്തില്‍ അകപ്പെട്ടു നശിച്ചു പോകരുത് ഇത്രയും വണ്ടില്‍ നിന്നും പഠിച്ചു അതിനാല്‍ വണ്ടും ഗുരുവാകുന്നു -

***********************************************************************************
5--കൊമ്പനാന 


*******************

**
ഇണയുടെ മണം പിടിച്ചു പോകുന്നു --പെണ്ണാന പോയ വഴിയെ--ഇത് മനസ്സിലാക്കി പെണ്ണാന പോയ വഴിയില്‍ വാരിക്കുഴി നിര്‍മ്മിക്കുന്നു -- പെണ്ണാനയുടെ മണം പിടിച്ചു പുറകെ പോകുന്ന കൊമ്പന്‍ വാരിക്കുഴിയില്‍ വീഴുന്നു --അതെ പോലെ സ്ത്രീയുടെ സൌന്ദര്യം ഭ്രമിച്ചു പുറകെ പോയാല്‍ അപകടം പറ്റും എന്ന് കൊമ്ബനില്‍ നിന്നും പഠിച്ചു അതിനാല്‍ കൊമ്പനാനയും ഗുരു വാകുന്നു

ഭഗവദ് ഗീതാ പഠനം --നാല്‍പ്പത്തി ആറാം ദിവസം



ഗീതാ പഠനം --നാല്‍പ്പത്തി ആറാം ദിവസം -- 

******************************************************************************
തിരിഞ്ഞു നോട്ടം --ഭാഗം --5 
****************************************
ഒന്നാം അധ്യായത്തിന്റെ വിശദീകരണം സമാപിക്കുന്നു.ഇതില്‍ ഗീതയെ വളച്ചു ഒടിക്കുകയാണ് എന്ന അഭിപ്രായവും വന്നിട്ടുണ്ട് .എന്നാല്‍ എവിടെ? എങ്ങിനെ എന്ന് സൂചിപ്പിച്ചിട്ടില്ല. അതിനാല്‍ അതിനുള്ള വിശദീകരണം കൊടുക്കാന്‍ കഴിയില്ല.ഗീതാ വ്യാഖ്യാന സമയത്ത് മഹാഭാരത സന്ദര്‍ഭങ്ങള്‍ ഒര്ത്തിരിക്ക്ണം .അത് കോ ര്‍ത്തിണക്കിയ കാര്യം  ശ്രദ്ധിക്കണം . അനേകം വ്യാഖ്യാനങ്ങള്‍ ഗീതയ്ക്കു ഉണ്ട്. കുറച്ചു കൂടി ഉദാഹരണ സഹിതം ലളിതമാക്കുകയാണ് ചെയ്തിട്ടുള്ളത് .അപ്പോള്‍ അതിനു പാകത്തിലുള്ള ഭാഷ ആണ് പ്രയോഗിച്ചത് .ഞാന്‍ തന്നെ ആകിയ കൃഷ്ണന്‍ ഞാന്‍ തന്നെ ആകിയ അര്‍ജുനനോടു പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ തന്നെ ആയ വ്യാസന്‍ രേഖപ്പെടുത്തി എന്ന് പറഞ്ഞത് ആയിരിക്കണം ഗീതയില്‍ അങ്ങിനെ ഒന്ന് ഇല്ലെന്നും വളച്ചു ഒടികുന്നത് ആണ് എന്നും പറയാന്‍ കാരണം എന്ന് അനുമാനിക്കുന്നു.ഇങ്ങിനെ പറഞ്ഞത് ഭഗവാന്‍റെ മനസ്സ് അപ്പടി വ്യാസന് ഒപ്പി എടുക്കാന്‍ കഴിഞ്ഞു എന്ന് കാണിക്കാന്‍ ആണ്. മാത്രമല്ല വ്യാസന്‍ ഭഗവാന്റെ അവതാരം ആണല്ലോ --അപ്പോള്‍ ഇങ്ങിനെ എഴുതിയത് വ്യാസന്‍ സ്വന്തം എന്ന നിലയില്‍ ഒന്നും കൂട്ടി ച്ചേര്‍ത്തി യിട്ടില്ലെന്നും ഭഗവാന്റെ ഒരു നോട്ടത്തിന്റെയോ ഒരു വാക്കിന്‍റെയോ അര്‍ഥം അതെ പടി അറിഞ്ഞിട്ടാണ് എന്നും ബോധിപ്പിക്കാന്‍ ഉള്ള ഒരു പ്രയോഗം ആണ് അല്ലാതെ ഇതേ വാചകം ഗീതയില്‍ ഉണ്ട് എന്നല്ല. ഇവിടെ ലക്‌ഷ്യം ജനങ്ങള്‍ ക്ക് ഗീത പരിപൂര്‍ണമായും സംശയ രഹിതമായും മനസ്സിലാകുവാന്‍ തന്നാല്‍ ആകുന്നതു ചെയ്യക എന്നതാണ് ഞാന്‍ ചെയ്യുന്നത്. ഇവിടെ എവിടെ ആണ് വളക്കളും ഓടിക്കലും? ഒരു സംഗതി മറ്റൊരാള്‍ക്ക് മനസ്സില്കാന്‍ ഏതു വഴിയും സ്വീകരിക്കാം അത് ഒരു അധ്യാപകന്റെ മനോധര്‍മ്മം ആണ് --ചിന്തിക്കുക നാളെ മുതല്‍ രണ്ടാം അദ്ധ്യായം തുടങ്ങുന്നു --നമസ്കാരം